തന്നെപ്പോലെ വെറും ഒരു ഏഴാം കൂലി ഓട്ടോ ഡ്രൈവർ ആണ് എന്റെ ഭർത്താവ് എന്ന് പറയാൻ എനിക്ക് മടിയാണ്!! ഡിഗ്രിക്ക് പഠിക്കുമ്പോൾ എനിക്ക് മഹേഷിനെ ഇഷ്ടമായിരുന്നു ഇപ്പോൾ അവനെ വീണ്ടും കണ്ടുമുട്ടി

സ്റ്റോറി by കൽഹാര

“” എടാ ഗോപിക ഇന്ന് ഈ തെക്കുമുറി വഴിക്ക് എങ്ങാനും വന്നിരുന്നോ? “”

 

അജീഷ് വിളിച്ച് ചോദിക്കുമ്പോൾ ഇല്ല എന്നായിരുന്നു വിനീതിന്റെ മറുപടി!

 

” എടാ അവൾക്ക് ടെക്സ്റ്റൈൽസിൽ ജോലിയില്ലേ? ഇപ്പോൾ സീസൺ ആയതുകൊണ്ട് അവർക്ക് ലീവ് പോലും കിട്ടുന്നില്ല ഇന്ന് നിനക്കറിയാലോ എന്റെ അമ്മയുടെ പിറന്നാൾ ആണ് എന്ന് എല്ലാതവണയും അവിടെ പോയിട്ട് അല്ലേ ഊണ് കഴിക്കാറുള്ളത് അവളോട് ഇന്ന് ഉച്ചയ്ക്ക് ഉണ്ണാൻ അങ്ങോട്ട് വരണം എന്ന് പറഞ്ഞപ്പോൾ വരാൻ പോലും സമയം കിട്ടില്ല എന്ന് പറഞ്ഞ ആളാണ്!! പിന്നെ എങ്ങനെയാണ് അവൾ തെക്കുമുറി വരുന്നത്?? “”

 

വിനീത് പറഞ്ഞപ്പോൾ അജീഷിന് വിനീത് അറിയാതെയാണ് ഗോപിക അവിടേക്ക് വന്നത് എന്ന് മനസ്സിലായി.. അന്നും ഇന്നും തൊടാതെ വിനീതനോട് ചോദിക്കാനും മറ്റൊരു കാര്യം ഉണ്ടായിരുന്നു ഗോപിക തനിക്ക് ആയിരുന്നില്ല അവളുടെ കൂടെ മറ്റൊരു പുരുഷൻ ഉണ്ടായിരുന്നു.

 

എന്തെങ്കിലും ആവശ്യത്തിന് അവളുടെ വില ആങ്ങളമാരുടെയും കൂടെ വന്നതായിരിക്കും എന്ന് കരുതി വെറുതെ ഒന്ന് വിളിച്ചു നോക്കിയതായിരുന്നു വിനീതിനെ പക്ഷേ അവൻ പറഞ്ഞ് മറുപടി കേട്ടപ്പോൾ ആകെ കൂടി ഒരു കൺഫ്യൂഷൻ..

 

അത് ഗോപികയാണ് എന്ന കാര്യത്തിൽ അജീഷിന് യാതൊരു സംശയവും ഉണ്ടായിരുന്നില്ല അതുകൊണ്ടുതന്നെ നാരങ്ങ സോഡ വലിച്ചു കുടിച്ച് അവൻ വേഗം കടയിൽ നിന്ന് പണവും നൽകി പുറത്തേക്ക് ഇറങ്ങി..

 

ഗോപിക പോയ ഇടത്തേക്ക് അവൻ ബൈക്കും എടുത്ത് ഒന്ന് ചെന്ന് നോക്കി അടുത്തുള്ള ഒരു കടയിൽ നിന്ന് എന്തൊക്കെയോ വാങ്ങി അവൾ ഒരുത്തന്റെ കൂടെ കാറിൽ കയറുന്നതാണ് കണ്ടത്…

 

ഫോണെടുത്ത് ഫോട്ടോ എടുക്കാൻ ശ്രമിച്ചു എങ്കിലും ധൃതിയിൽ അവൾ കാറിൽ കയറിയതു കൊണ്ട് ആ ശ്രമവും വിഫലമായി..

 

ഇനിയിപ്പോൾ എന്തു ചെയ്യും എന്ന് അജേഷ് ചിന്തിച്ചു വിനീത് അറിയാതെ അവൾ ഇവിടെ വന്നിട്ടുണ്ടെങ്കിൽ അതിനു പുറകിൽ എന്തൊക്കെയോ ദുരൂഹതയുണ്ട്.. അവന്റെ മനസ്സിൽ നിഷ്കളങ്കമായി ചിരിക്കുന്ന വിനീതിന്റെ മുഖം തെളിഞ്ഞു.. അതോടെ ഉള്ള മനസ്സമാധാനം പോയി താൻ കണ്ടത് വിനീതനോട് പറയണോ വേണ്ടയോ എന്ന് അജീഷ് ഒരു തവണ ആലോചിച്ചു..

 

അടുത്ത ദിവസവും ഗോപികയെ അവിചാരിതമായി കണ്ടിരുന്നു.

 

അവൾ ജോലി ചെയ്യുന്ന ടെക്സ്റ്റൈൽസിന് മുന്നിൽ സമയം ഏറെ ആയിട്ടും അതിനകത്തേക്ക് കയറാതെ സ്റ്റോപ്പിൽ തന്നെ നിൽക്കുന്നവളെ കണ്ടപ്പോഴാണ് ബൈക്ക് കുറച്ചു ദൂരെ വെച്ച് ശ്രദ്ധിച്ചത്.. കഴിഞ്ഞദിവസം കണ്ട അതേ കാറ് വന്നപ്പോൾ അവൾ അതിൽ കയറി പോയിരുന്നു..

ഇനി എന്തായാലും ഈ കാര്യം മറച്ചു വയ്ക്കുന്നത് ശരിയല്ല എന്ന് തോന്നി വേഗം ബൈക്കും എടുത്ത് ഓട്ടോ സ്റ്റാൻഡിലേക്ക് പോയി.. വിനീത് ഓട്ടോ ഡ്രൈവർ ആണ്.. സ്റ്റാൻഡിൽ ഏറ്റവും ആദ്യം എത്തും ഏറ്റവും ഒടുവിൽ പോകുന്നതും അവൻ തന്നെ അത്രത്തോളം കുടുംബത്തിനുവേണ്ടി കഷ്ടപ്പെടുന്നവൻ..

അവന്റെ കാര്യം ഓർത്തപ്പോൾ എന്തോ സങ്കടം സഹിക്കാൻ വയ്യാത്തതുപോലെ ബൈക്ക് അവിടെ നിർത്തിയിട്ട് അവന്റെ വണ്ടിയിലേക്ക് കയറി… ബൈക്ക് കേടാണ് പോകണം എന്ന് പറഞ്ഞപ്പോൾ നിഷ്കളങ്കമായ അതേ ചിരിയോടെ അവൻ വണ്ടി സ്റ്റാർട്ട് ചെയ്തു.

 

കൊണ്ടുപോയത് ഞങ്ങൾ തനിച്ചിരിക്കാറില്ല പാലത്തിനു മുകളിലേക്കാണ് അവിടെവച്ച് ഞാൻ കണ്ട കാഴ്ചകൾ അവനോട് പറയുമ്പോൾ നിനക്ക് തോന്നിയതാവും അത് അവൾ ഒന്നും ആയിരിക്കില്ല എന്ന് പറഞ്ഞ് അവൻ അത് തട്ടിക്കളഞ്ഞു..

 

എന്നാൽ അവൾ ജോലി ചെയ്യുന്ന ടെക്സ്റ്റൈൽസിലേക്ക് വിളിച്ചു ചോദിക്കാൻ ആവശ്യപ്പെട്ടപ്പോൾ അവൻ ഒന്നും അടിച്ചു കൊണ്ട് അവിടുത്തെ ഫ്ലോർ മാനേജരുടെ നമ്പറിലേക്ക് വിളിച്ചു.

 

ഗോപികയുടെ ഹസ്ബന്റിന് വയ്യാത്തതുകൊണ്ട് ഒരാഴ്ച കഴിഞ്ഞേ വരൂ എന്ന് അവൾ അറിയിച്ചിട്ടുണ്ട് എന്നാണ് ഫ്ലോർ മാനേജർ പറഞ്ഞത്.

 

അത് കേട്ടതും അവന്റെ മുഖം മാറുന്നത് ഞാൻ കണ്ടു.. ഇത്ര പെട്ടെന്ന് അവനോട് കാര്യങ്ങൾ തുറന്നു പറയേണ്ടിയിരുന്നില്ല എന്ന് എനിക്ക് തോന്നി.. അല്പനേരം കഴിഞ്ഞപ്പോഴൊക്കെ അവന്റെ ഫോണിലേക്ക് ടെക്സ്റ്റൈൽസിലെ ഒരു പെൺകുട്ടി വിളിച്ചിരുന്നു.. ഒട്ടും വയ്യാതെ കിടക്കുകയാണ് എന്ന് ഗോപിക പറഞ്ഞ അവളുടെ ഭർത്താവ് ഗോപിക എവിടെ എന്നും ചോദിച്ചുകൊണ്ട് അയാൾക്ക് എന്തൊക്കെയോ സംശയം തോന്നി ഗോപികയെ കുറിച്ച് അവിടെയുള്ളവരോട് ചോദിച്ചത്രേ.

അത് കേട്ടിട്ടാണ് ഈ പെൺകുട്ടി തിരികെ വിളിച്ചത്.

 

” ചേട്ടാ അവളുടെ കൂടെ പഠിച്ച ഒരുത്തന്റെ കൂടെ എന്നും അവൾ കാറിൽ കയറി പോകുന്നത് കാണാം ഇനിയിപ്പോൾ ടെക്സ്റ്റൈൽസിൽ നിന്നെ ഞങ്ങൾ ഇറങ്ങുന്ന സമയം ആകുമ്പോൾ അവളെ അവൻ ഈ സ്റ്റോപ്പിൽ കൊണ്ടുവന്ന് വീടും.. കുറച്ചായി ഇത് തുടങ്ങിയിട്ട് ഞങ്ങൾ ചില സ്റ്റാഫുകൾക്ക് എല്ലാം അറിയാം . ആര് അറിഞ്ഞാലും ഒരു കുഴപ്പവുമില്ല എന്ന ഭാവമാണ് അവൾക്ക്.. ചേട്ടനെ കുറിച്ച് എനിക്ക് നന്നായി അറിയാം ഇനിയും ഈ പറ്റിപ്പിന് നിന്നു കൊടുക്കണ്ട എന്ന് കരുതി പറഞ്ഞതാണ്… “”

അത് കേട്ടതും അവൻ ആകെ തകർന്നിരുന്നു പാവപ്പെട്ട ഒരു വീട്ടിലെ അംഗമായിരുന്നു ഗോപിക..

നേരത്തിന് ഭക്ഷണം കഴിക്കാൻ പോലും പാകം ഇല്ലാത്ത അവളുടെ വീട്ടിൽ ചെന്ന് വിവാഹം അന്വേഷിച്ച് ആ കുടുംബം തന്നെ ഏറ്റെടുക്കുകയായിരുന്നു വിനീത്.. വിവാഹത്തിനുശേഷം അവന്റെ സ്വന്തം അമ്മ മരിക്കുക കൂടി ചെയ്തപ്പോൾ അവളുടെ അച്ഛനെയും അമ്മയെയും അവൻ സ്വന്തമായി കണ്ടു.. ഡിഗ്രി കമ്പ്ലീറ്റ് ചെയ്യുന്നില്ല എന്ന് പറഞ്ഞ് നിന്ന ഗോപികയെ ഡിഗ്രി പഠിപ്പിച്ചു ടെക്സ്റ്റൈൽസിൽ അക്കൗണ്ട് സെക്ഷനിൽ അവൾക്ക് ജോലി വാങ്ങിക്കൊടുത്തതും വിനീത് തന്നെയാണ്..

 

വീട്ടിൽ ചെന്നതും അവളോട് ഇന്ന് എവിടേക്കാണ് പോയിരുന്നത് എന്ന് വിനീത് ചോദിച്ചു..

 

അഹങ്കാരത്തോടെയാണ് ടെക്സ്റ്റൈൽസിലേക്ക് ആണ് എന്നവൾ പറഞ്ഞത്..

 

എന്നാൽ താൻ അറിഞ്ഞ കാര്യങ്ങൾ എല്ലാം വിനീത് അവളോട് തുറന്നു പറഞ്ഞപ്പോൾ അവൾ അതിലും ദേഷ്യത്തോടെ പൊട്ടിത്തെറിക്കുകയാണ് ഉണ്ടായത്.

 

“” തന്നെപ്പോലെ വെറും ഒരു ഏഴാം കൂലി ഓട്ടോ ഡ്രൈവർ ആണ് എന്റെ ഭർത്താവ് എന്ന് പറയാൻ എനിക്ക് മടിയാണ്!! ഡിഗ്രിക്ക് പഠിക്കുമ്പോൾ എനിക്ക് മഹേഷിനെ ഇഷ്ടമായിരുന്നു ഇപ്പോൾ അവനെ വീണ്ടും കണ്ടുമുട്ടി ഞാൻ കുറച്ചു കാത്തിരുന്നെങ്കിൽ അവൻ തന്നെ എന്റെ കഴുത്തിൽ താലികെട്ടുമായിരുന്നു എന്റെ വിധി തന്നെ എനിക്ക് കിട്ടി… അവൾ പറഞ്ഞത് കേട്ട് വിനീത് ആകെ തകർന്നു പോയി എന്നാൽ അവളുടെ അച്ഛനും അമ്മയും വിനീതിന്റെ കൂടെ നിന്നു.. സ്വന്തം മകനെ പോലെ തന്നെയാണ് അവരെ അവൻ സംരക്ഷിച്ചത് അതിന്റെ നന്ദി അവർ കാണിച്ചു..

 

അവളെ അവിടെ നിന്ന് ഇറക്കി വിട്ടു.. മഹേഷ് കൊണ്ടുപോകും എന്ന അഹങ്കാരമായിരുന്നു അവൾക്ക് എന്നാൽ നേരം പോക്ക് മാത്രമായി അവളെ കണ്ടിരുന്ന മഹേഷ് മെല്ലെ അവളെ കൈയൊഴിഞ്ഞു വീണ്ടും കണ്ണീരും കയ്യുമായി വിനീതിന്റെ അരികിലേക്ക് വന്നു..

 

 

.. എന്നാൽ വിനീതിനെ ഒന്നും പറയാൻ സമ്മതിക്കാതെ അവളെ ഇറക്കിവിട്ടത് അവളുടെ സ്വന്തം അച്ഛനും അമ്മയും ആയിരുന്നു അവളുടെ സ്വഭാവം എല്ലാം അറിഞ്ഞ് ടെക്സ്റ്റൈൽസിൽ ഉള്ള ജോലിയും നഷ്ടപ്പെട്ടു. ഇനി തനിക്ക് മുന്നോട്ട് ജീവിക്കാൻ കഴിയില്ല എന്ന് മനസ്സിലാക്കിയ ഗോപിക തന്റെ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചു.. വളരെ വേഗത്തിൽ വരുന്ന ട്രെയിനിനു മുന്നിലേക്ക് എടുത്തുചാടാൻ വേണ്ടി നിന്നത് ആരോ അവളെ വലിച്ചു നെഞ്ചോട് ചേർത്തു.

 

 

“” എല്ലാം മറക്കുകയാണ് ഞാൻ!! ഇനി ഒരിക്കലും നിന്റെ ഭാഗത്തുനിന്ന് ഇതുപോലൊരു ചതി ഉണ്ടാകില്ല എന്ന് കരുതുന്നു… വേറെ ഒരു ആണിനെ കാണുമ്പോൾ സ്വന്തം ഭർത്താവിനെ മറക്കില്ല എന്നുണ്ടെങ്കിൽ ഒരിക്കൽ കൂടി എന്റെ ജീവിതത്തിൽ നിനക്ക് ഒരു ചാൻസ് തരാം..

 

അത് കേട്ടതും ആ കാലിലേക്ക് വീണു പൊട്ടി കരഞ്ഞിരുന്നു അവൾ..

Leave a Reply

Your email address will not be published. Required fields are marked *