വാടകയ്ക്ക് ഒരു ഭാര്യ
———=———-=———-
മന്ദാകിനി കിടക്ക വിരിച്ചപ്പോൾ സൂര്യനാരായണൻ അതിൽ കയറി കിടന്നു…
സൂര്യനാരായണനെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവിടെ കണ്ട സോഫയിൽ ഇരുന്ന് ടീപോയിൽ ഇരുന്ന ഒരു പഴയ മാഗസിനടുത്ത് മറിച്ചു വായിക്കാൻ തുടങ്ങി…
ഇടയ്ക്ക് കോങ്കണ്ണ് കൊണ്ട് സുര നാരായണനെ ഒന്നു നോക്കി.. കൃത്യമായിട്ട് ആ സമയത്ത് തന്നെ അയാൾ അവളെ ക്ഷണിച്ചു..
വാ…. നിനക്കെന്റെ കൈതണ്ടയിൽ കിടന്ന് നെഞ്ചത്ത് വിരലോടിച്ചു എന്നോട് വർത്തമാനം പറയണ്ടേ വാ….
വേണ്ട എനിക്കൊന്നും പറയണ്ട….
നീയല്ലേ മുംബൈയിൽ നിന്നും പറഞ്ഞത് തറവാട്ടിൽ അന്ന് ആദ്യമായി നമ്മൾ വന്നപ്പോൾ ഇങ്ങനെ കിടക്കാൻ അന്ന് ഒരുപാട് കൊതിച്ചിട്ടുണ്ടെന്ന്….
എന്നിട്ട് എന്നെ കിടത്തിയില്ലല്ലോ എന്നെ ഓടിച്ചില്ലേ…
അന്ന് നീ എന്റെ വാടക….
അതു പറഞ്ഞതും ഒരു അബദ്ധം പറ്റിയതുപോലെ സൂര്യനാരായണൻ പെട്ടെന്ന് തന്നെ വായ അടച്ചു…
അത് കേട്ടതും മന്ദാകിനി സൂര്യനാരായണനെ തുറിച്ചു നോക്കി…
സൂര്യനാരായണമൊന്നും ഏതാണ്ട് അതേ അവസ്ഥയിൽ തന്നെ അവളുടെ പ്രതികരണം അറിയാണ്ട് നോക്കി നിന്നു പോയി…
ഇരുവർക്കും ചിരി പൊട്ടി… പെട്ടെന്ന്… മന്ദാകിനി ചാടി എണീറ്റ് സൂര്യനാരായണന്റെ കൂടെ ചേർന്ന് കിടന്നു..
അവൾ അന്നത്തെ ആ സംഭവം പതുക്കെ ഓർത്തെടുക്കാൻ ശ്രമിച്ചു..
അങ്ങോട്ട് മാറി കിടക്ക്…. എനിക്ക് ഇഷ്ടമല്ല ഇങ്ങനെ തമ്മിൽ മുട്ടിക്കിടക്കുന്നത്…
മന്ദാകിനി വിരിച്ച കിടക്കയിൽ സൂര്യനാരായണൻ കയറി കിടന്നതേയുള്ളൂ.. കൂടെ മന്ദാകിനിയും ചേർന്ന് കിടക്കാൻ വന്നപ്പോഴാണ് അയാൾ അങ്ങനെ അലറിയത്..
ഞെട്ടിപ്പോയ അവൾ ബെഡിന്റെ ഒരു അറ്റത്ത് മാറിക്കിടന്നു…
കൂടെ കിടക്കുന്ന പുരുഷന്റെ ഇത്തരം പെരുമാറ്റത്തിൽ സാധാരണ ഗതിയിൽ ഒരു സ്ത്രീയിൽ സങ്കടവും തേങ്ങലും ആണ് വരേണ്ടതെങ്കിൽ ഇവിടെ മന്ദാകിനിയിൽ ഒരു ചമ്മലും ഇച്ചിരി ദേഷ്യവും കൂടെ കള്ള പുഞ്ചിരിയും ആണ് ഉണ്ടായത്..
ദുഷ്ടൻ തൊടാൻ വിട്ടില്ല… ബലിഷ്ഠമായ ആ കൈത്തണ്ടയിൽ തല ചേർത്ത് കൊണ്ട് വിരിഞ്ഞു കിടക്കുന്ന രോമാവൃതമായ അവന്റെ മാറിൽ വിരലോടിച്ച് അവനോട് കൊഞ്ചി കുഴഞ്ഞ് കിടക്കാൻ മോഹിച്ച അവൾക്ക് അവന്റെ പൊട്ടിത്തെറി ഒരു തിരിച്ചടിയായി…
പിന്നെന്തിനാ കെട്ടിയെഴുന്നള്ളിച്ചു എന്നെ ഇങ്ങോട്ട് കൊണ്ടുവന്നത്..
അവൾക്ക് അങ്ങനെ ചോദിക്കാതിരിക്കാൻ ആയില്ല..
എടി പുല്ലേ നിന്നോട് ഞാൻ പറഞ്ഞതല്ലേ..എല്ലാം..
ഉം…ഉവ്വ്…
അവൾ പരിഭവത്തോടെ മൂളി..
എങ്കിൽ ആ ലൈറ്റ് അണയ്ക്ക് എനിക്ക് ഉറങ്ങണം…
ബെഡ് കോട്ടിന്റെ സൈഡിൽ ഉള്ള സ്വിച്ച് ഓഫ് ചെയ്തു ചെയ്തു റൂമിലെ ലൈറ്റ് അണച്ചു.
അല്പം കഴിഞ്ഞപ്പോൾ സൂര്യനാരായണന്റെകൂർക്കം വലി കേട്ടു….
ഈശ്വരാ ഇയാൾക്കിത് എങ്ങനെ സാധിക്കുന്നു… സുന്ദരിയായ ഒരു പെണ്ണിനെ തഞ്ചത്തിൽ കിട്ടിയിട്ടും അത്തരം കാര്യങ്ങളിൽ ഒന്നും ശ്രദ്ധിക്കാതെ നിഷ്കളങ്കമായിട്ട് കിടന്നുറങ്ങുന്നത് കണ്ടില്ലേ… അവൾക്ക് അത്ഭുതം തോന്നി ഒപ്പം തന്റെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയോട് പുച്ഛവും….
അല്ലെങ്കിൽ ആരാ ഈ സൂര്യനാരായണൻ… ബിസിനസ് ചെയ്യുന്ന ചെറുപ്പക്കാരിൽ സൗന്ദര്യവും പണവും ഒരുപോലെ അനുഗ്രഹിച്ച ഒരു യുവാവ്… എന്തിനാ വിവാഹം പോലും കഴിക്കാത്ത താൻ ഇയാളോടൊപ്പം യാത്ര പുറപ്പെട്ടത്…
എന്തിനാണ് ഇയാളുടെ കിടപ്പറയിൽ കഴിയുന്നത്….
അതൊരു കഥയാണ്….
സൂര്യനാരായണന്റെ കൂടെ യാത്ര തിരിക്കാൻ ഉള്ള കഥയുടെ കാരണം അവളുടെ മനസ്സിൽ തെളിഞ്ഞു വന്നു…
അച്ഛന്റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താൻ ആവാതെ കഷ്ടപ്പെടുന്ന അമ്മ.. ആ അമ്മയുടെ മുമ്പിൽ ദൈവം കൊണ്ടു വെച്ച വഴിയായിരുന്നു ഈ സൂര്യനാരായണന്റെ കൂടെ മുംബൈയിൽ നിന്നും കേരളത്തിലേക്കുള്ള യാത്ര.. സൂര്യനാരായണൻ മുംബൈയിൽ ഒരു ഐടി സൊല്യൂഷൻ കമ്പനി നടത്തുന്നു. അവരുടെ കമ്പനി സെലിബ്രേഷനിൽ ഒരു പ്രാവശ്യം അമ്മയുടെ ഡാൻസ് ഉണ്ടായിരുന്നു. അങ്ങനെയാണ് സൂര്യനാരായണനെ അമ്മ പരിചയപ്പെടുന്നത്. ഇത്രയും ചെറുപ്പത്തിൽ തന്നെ വലിയ ഒരു കമ്പനിയുടെ തലപ്പത്തിരിക്കുകയും അതിനെ നിയന്ത്രിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ മിടുക്ക് അമ്മ പലപ്പോഴും വീട്ടിൽ പറയാറുണ്ട്… മഹാരാഷ്ട്ര മറാത്തി ഹെറിറ്റേജ് കൾച്ചറിന്റെ നാടകവേദിയിലെ പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന നടിയായിരുന്നു അമ്മ… പ്രായമായപ്പോൾ ആസ്ഥാനത്ത് മറ്റു ചിലർ കടന്നുവന്നതോടുകൂടി അമ്മയ്ക്കുള്ള അവസരം നഷ്ടമായി.
അതിനുശേഷം മഹാരാഷ്ട്രയുടെ സംസ്ഥാന നൃത്തമായ ലാവണി ഡാൻസ് പഠിപ്പിക്കുന്നതിൽ ആയി അമ്മയുടെ ശ്രദ്ധ.. ആദ്യ അവസരങ്ങളിൽ ഒരുപാട് ശിഷ്യ ഗണങ്ങൾ ഉണ്ടായിരുന്നു.. സമാന്തര നൃത്ത വിദ്യാലയങ്ങൾ പലയിടത്തും ആയപ്പോൾ ആ വരുമാനവും കുറഞ്ഞുവന്നു.. എങ്കിലും ഇപ്പോഴും അതേ ഫീൽഡിൽ തുടരുന്നു..
അസുഖം വന്നതോടുകൂടി മുൻസിപ്പൽ ശിപായി ആയിരുന്ന അച്ഛനും ജോലിക്ക് പോകാൻ പറ്റാതായി…
സൂര്യനാരായണനെ കുറിച്ച് അമ്മ പറഞ്ഞിട്ടുള്ള അറിവെ തനിക്കുള്ളൂ…കേരളത്തിൽ കേളികേട്ട ഏതോ ഒരു വലിയ തറവാട്ടിൽ അംഗമാണ് സൂര്യനാരായണൻ. അച്ഛനമ്മമാർ നേരത്തെ മരിച്ചുപോയതിനാൽ മുത്തച്ഛന്റെ കീഴിലാണ് വളർന്നത്…. ഉപരിപഠനത്തിന് മുംബൈയിൽ പഠിക്കാൻ എത്തിയ സൂര്യനാരായണൻ ഇതിനിടയിൽ മുംബൈയിൽ ഒരു പെൺകുട്ടിയെ സ്നേഹിച്ചു…
കാമുകിയോടുള്ള സ്നേഹം കൊണ്ടും ബിസിനസ് ചെയ്യാനുള്ള ആഗ്രഹം കൊണ്ടും
പഠനത്തിനുശേഷം നാട്ടിലെത്തിയിട്ടും സൂര്യനാരായണന്റെ മനസ്സ് മുംബൈയിൽ തന്നെ അലഞ്ഞു..
ഇത് മനസ്സിലാക്കിയ മുത്തശ്ശൻ തനിക്ക് ഇഷ്ടമുള്ള ബിസിനസ് തുടങ്ങാൻ വേണ്ടി പണം നല്കി സൂര്യനാരായണനോട് ആവശ്യപ്പെട്ടു.
അങ്ങനെയാണ് മുംബൈയിൽ പഠിക്കുമ്പോൾ പരിചയമുള്ള ഒരു സുഹൃത്തിന്റെ കൂടെ ഒരു കമ്പനിയിൽ പാർട്ണർ ആവാൻ വേണ്ടി ഇൻവെസ്റ്റ് ചെയ്യുന്നത്…
മെട്രോപൊളിറ്റൻ സിറ്റി ആയ മുംബൈയിൽ സൂര്യനാരായണനെ പോലെയുള്ള ഒരു MBA ക്കാരന് നന്നായി വളരാൻ പറ്റി…
കമ്പനിയുടെ പ്രോഫിറ്റ് ഗ്രോത്ത് കൂടിയപ്പോൾ പട്ടണത്തിൽ തന്നെ പലയിടത്തും പുതിയ പുതിയ കമ്പനികൾ തുടങ്ങി..
ഇതിനിടെ സ്നേഹിച്ച പെണ്ണിനെ വിവാഹം ചെയ്യാൻ തീരുമാനിച്ചു. മുത്തശ്ശനോട് അറിയിച്ചപ്പോൾ ജീവിതത്തിൽ ഇന്നുവരെ തന്റെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ച മുത്തശ്ശൻ അതിനുമാത്രം എതിര് നിന്നു…
കാരണം മുത്തശ്ശൻ തന്റെ പേരക്കുട്ടിക്കുള്ള വധുവായി നാട്ടിലുള്ള ഏതോ വലിയ ഒരു തറവാട്ടിൽ നിന്നും സുന്ദരിയായ പെണ്ണിനെ ആലോചിച്ചിരുന്നു… മുംബൈയിലുള്ള പെൺകുട്ടിയുമായി സ്നേഹക്കുരുക്കിൽ ആയിരുന്ന സൂര്യനാരായണന് മുത്തച്ഛന്റെ വാക്കുകൾക്കൊന്നും വിലകൽപ്പിക്കാനായില്ല… അദ്ദേഹത്തിന്റെ ആഗ്രഹത്തിനനുസരിച്ച് ഒരിക്കലും നിൽക്കാൻ സാധിക്കില്ലായിരുന്നു…
തുടർന്നു ഒന്നും രണ്ടും പറഞ്ഞു പിണങ്ങി തൽക്കാലം വിവാഹം വേണ്ടെന്ന് പറഞ്ഞ പേരക്കിടാവ് മുംബൈയിലെത്തി. എന്നാൽഡേറ്റ് ഫിക്സ് ചെയ്തു അടുത്ത ആഴ്ച ആ പെണ്ണിനെ വിവാഹം കഴിക്കാൻ തീരുമാനിച്ച വിവരം വിളിച്ച് അറിയിച്ചപ്പോൾ തകർന്നു പോയി അദ്ദേഹം…
ഇന്നത്തെ കുട്ടികൾ നമ്മൾ പറഞ്ഞതൊന്നും കേൾക്കില്ല സമ്മതിച്ചു കൊടുത്തേക്ക് വാസുദേവൻ…..
എന്ന് മുത്തശ്ശന്റെ സാമപ്രായത്തിലുള്ള പലരും മുത്തശ്ശനെ ഉപദേശിച്ചതനുസരിച്ച്
വിവാഹത്തിന്റെ അന്ന് മാത്രം മുംബൈയിലെത്തി ആ ചടങ്ങുകൾ കണ്ടശേഷം അന്നുതന്നെ മുത്തശ്ശൻ നാട്ടിലേക്ക് പോകണമെന്ന് വാശിപിടിച്ചു….
കുറച്ചുനാൾ തന്റെ കൂടെ മുംബൈയിൽ കഴിയാൻ ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാതെ മുത്തശ്ശൻ നാട്ടിലേക്ക് മടങ്ങിയപ്പോൾ അതുവരെയുണ്ടായിരുന്ന വാശിയും വൈരാഗ്യവും പോയി മറഞ്ഞു…
മുത്തശ്ശൻ നല്ല പിണക്കത്തിൽ ആണെന്ന് മനസ്സിലാക്കിയ സൂര്യനാരായണന് അത് വല്ലാത്ത സങ്കടമായി മാറി…
അരുമയായി തന്നെ വളർത്തിയ മുത്തച്ഛനെ ധിക്കരിച്ചു യാദൃശ്ചികമായി പെട്ടെന്ന് രജിസ്റ്റർ മാരേജ് ചെയ്ത് കല്യാണം കഴിക്കേണ്ടി വന്ന സാഹചര്യത്തെ സ്വയം ശപിച്ചുകൊണ്ട് സൂര്യനാരായണൻ ഭാര്യയോടത്ത് മുംബൈയിൽ അങ്ങനെ കഴിയുകയാണ് ആ ഒരു ദുരന്തം വന്നുപെട്ടത്….
പട്ടയത്തും തായ്ലൻഡിലും ഒക്കെ ഹണിമൂൺ ആഘോഷിച്ചു വീട്ടിലേക്ക് വരും വഴി ആ ഒരു ആക്സിഡന്റ്…. സൂര്യനാരായണനും ഭാര്യയും സഞ്ചരിച്ച കാർ ഒരു കണ്ടെയ്നർ ലോറിയിൽ തട്ടി,…നിയന്ത്രണംവിട്ട കാർ റോഡിന്റെ ഒരു സൈഡിൽ ഉള്ള കാഴ്ചയിലെ കൊക്കയിലേക്ക് മറിഞ്ഞു.. ഇടിയിൽ തുറന്ന ഡ്രൈവിംഗ് സൈഡിലുള്ള ഡോറിൽ നിന്നും സൂര്യനാരായണൻ രക്ഷപ്പെടുന്നു… ഭാര്യ തൽ ക്ഷണം കൊല്ലപ്പെട്ടു…
ആ വിവരം അപ്പൂപ്പനെ അറിയിക്കാതെ അവൻ ഇതുവരെ കൊണ്ട് നടക്കുകയായിരുന്നു.. സൂര്യ നാരായണൻ…അപ്പൂപ്പന് അസുഖമായപ്പോഴാണ് അവനെ നാട്ടിലേക്ക് വിളിപ്പിച്ചത്. നാട്ടിലുള്ള ഭീമമായ സ്വത്തുകളുടെ കരുതൽ പണത്തിന്റെയും ഏക അവകാശിയായ അപ്പൂപ്പൻ അതൊക്കെ അവന്റെ പേരിലേക്ക് ട്രാൻസ്ഫർ ചെയ്യാനും റിക്കാഡുകൾ മാറ്റി എഴുതാൻ വേണ്ടിയാണ് വിളിപ്പിച്ചതിനാലാണ് ഈ യാത്ര.. കൂടെ ഭാര്യ ഇല്ലാതെ പോയാൽ അപ്പുപ്പന് വിഷമമാകും എന്ന് കരുതിയാണ് ഭാര്യയെ തന്നെ വാടകയ്ക്കെടുത്തത്…. സൂര്യനാരായണൻ അവന്റെ അവസ്ഥ എല്ലാം തന്റെ അമ്മയോട് തുറന്നു പറഞ്ഞാണ് തന്നെ ഈയൊരു നിയോഗത്തിന് അദ്ദേഹത്തിന്റെ കൂടെ വിട്ടത്…..
തനിക്കിത് കേട്ടപ്പോൾ ആദ്യം അത്ഭുതമായിരുന്നു…. ഒരു മനുഷ്യന്റെ കൂടെ ഭാര്യയായി കുറച്ചു ജീവിക്കാൻ പോവുക… കുഞ്ഞുനാളിലെ അച്ഛന്റെ കൂടെ മഹാരാഷ്ട്രയിൽ വന്ന അമ്മ ഇവിടത്തെ വൃത്തികെട്ട ചില ചേരിയിലെ സംസ്കാരം തന്നെ പഠിപ്പിക്കുകയാണോ എന്ന് പോലും തോന്നിപോയത് കൊണ്ടു താൻ ബഹളം വച്ചു..
ഇവിടുത്തെ ചില മറാട്ടി പുല്ല്യാടിച്ചികളെ കളെ പോലെ എന്നെയും അങ്ങനെ ആക്കാൻ ആണോ അമ്മയുടെ ഭാവം
ടപ്പേ…… എന്ന് കാരണം പുകച്ചുകൊണ്ട് അതിനു മറുപടി കിട്ടി അമ്മയുടെ കയ്യിൽ നിന്നും…
ശേഷം ഒരൊറ്റ കരച്ചിലായിരുന്നു അമ്മയുടെ മറുപടി
എന്റെ മോളെ ഞാൻ അങ്ങനെ ചെയ്യുമോ അതിനുവേണ്ടിയാണ് ഇല്ലാത്ത കാശും മുടക്കി നിന്നെ എംബിഎ വരെ കഷ്ടപ്പെട്ട് പഠിപ്പിച്ചത്… നിനക്കൊരു ജോലിക്ക് വേണ്ടി ഞാൻ സൂര്യനാരായണന്റെ കമ്പനിയിൽ പോയപ്പോൾ നിന്റെ മുഖം കണ്ടപ്പോഴാണ് അവൻ അവന്റെ സങ്കടം അവസ്ഥ പറഞ്ഞത്.. നിനക്ക് ജോലി തരാമെന്ന് അവൻ ഉറപ്പിച്ചു.. അതിനുമുമ്പായി അവന് ഈ ഒരു സഹായം ചെയ്തു കൊടുക്കണം… അത്രയേ വേണ്ടൂ…. നിനക്കെന്തെങ്കിലും സംശയമുണ്ടെങ്കിൽ നീ വരുമോ എന്റെ കൂടെ നിന്റെ സർട്ടിഫിക്കറ്റുംകൊണ്ടു… എന്റെ മൊബൈലിൽ നിന്നും നിന്റെ ഫോട്ടോ കണ്ടപ്പോൾ തന്നെ അവനിൽ ചില ഭാവമാറ്റങ്ങൾ ഞാൻ ശ്രദ്ധിച്ചിരുന്നു.. അങ്ങനെ കുറച്ച് കഴിഞ്ഞപ്പോൾ നിന്നെ ജോലിക്ക് എടുക്കുന്നു എന്ന കാര്യം പറഞ്ഞു…. അങ്ങനെ നിന്നെ സെലക്ട് ചെയ്തതാണ്… പിന്നീട് എനിക്ക് മനസ്സിലായതു, അവന്റെ മരിച്ചുപോയ ഭാര്യയുടെ മുഖച്ഛായ നിനക്കുണ്ട് എന്നതാണ് നിന്റെ കോളിഫിക്കേഷൻ… എങ്കിലും എന്നോട് അവൻ താഴ്മയായി ഒരു കാര്യം അപേക്ഷിച്ചു…അവന്റെ മുത്തശ്ശന്റെ അടുത്ത് അവന്റെ ഭാര്യ ആയിട്ടുള്ള ഒരു വേഷം ചെയ്യണമെന്ന് മാത്രം.. അവൻ വളരെ സിൻസിയറായി ആ കണ്ടീഷൻ വച്ചപ്പോൾഎനിക്ക് സമ്മതം മൂളേണ്ടി വന്നു…. എംബിയെ സ്റ്റുഡന്റ് ആണെങ്കിൽ പിന്നെ സർട്ടിഫിക്കറ്റ് ഒന്നും നോക്കണ്ട എന്ന് അവൻ പറഞ്ഞതാണ്.. അതാണവൻ അപ്പോൾ തന്നെ ജോലിയും വാഗ്ദാനം ചെയ്തത്..
അപ്പൊ തൊട്ട് സൂര്യനാരായണനെ ഒന്ന് കണ്ടാൽ കൊള്ളാമെന്ന് തനിക്ക് തോന്നി അങ്ങനെയാണ് അമ്മയുടെ കൂടെ ചെല്ലാൻ സമ്മതിച്ചത്…
കാര്യങ്ങൾ നേരിട്ട് ചോദിച്ചറിയാൻ തന്നെ ഒരു ദിവസം അമ്മ സൂര്യനാരായണന്റെ കമ്പനിയിലേക്ക് കൂട്ടിക്കൊണ്ടുപോയി..
മുരടനായ ഏതോ ഒരു യുവാവിന്റെ മുഖമായിരുന്നു അതുവരെ മനസ്സിൽ.. എങ്കിൽ നേരിട്ട് കണ്ടപ്പോൾ തന്നെ മനസ്സിൽ എവിടെയോ ഈ മുഖം ഉള്ളതുപോലെ തോന്നിപ്പോയി.. പ്രതീക്ഷിച്ചതു പോലെ തന്നെ കലിപ്പൻ ആണെങ്കിലും ആ നിഷ്കളങ്ക ഭാവവും പെരുമാറ്റവും ജന്മനാ തന്നെ നിഴലിക്കുന്ന ഒരു ഓഫീഷ്യൽ കൾച്ചറൽ ലുക്കും തന്നെ വല്ലാതെ ആകർഷിച്ചു.. അതുകൊണ്ടുതന്നെ സൂര്യനാരായണനോട് സംസാരിച്ചപ്പോൾ തൊട്ട് അമ്മയോട് തന്റെ ആഗ്രഹം അവൾ പറഞ്ഞു ശരി അമ്മേ ഞാൻ പോയേക്കാം… പുള്ളി അത്ര കുഴപ്പക്കാരൻ അല്ല എന്ന് തോന്നുന്നു..
അതെ മോളെ ഞാൻ പറഞ്ഞില്ലേ…. പാവമാ….
അങ്ങനെ യാത്രയ്ക്കുള്ള എല്ലാ സന്നഹവുമായി സൂര്യ നാരായണന്റെ ബെൻസ് കാറിൽ ഈ തറവാട്ടിൽ എത്തിയത്…
യാത്രയുടെ തുടക്കത്തിൽ അല്പം ഭയം തോന്നിയെങ്കിലും പിന്നെ അവന്റെ കളി തമാശകളിൽ താൻ അറിയാതെ മുഴുകുകയായിരുന്നു.. മൊബൈൽ നിന്നും കേരളത്തിൽ എത്തിയത് അറിഞ്ഞില്ല…
തന്നെ യാത്രയാക്കുമ്പോൾ മറ്റും അമ്മ വളരെ ആഹ്ലാദവതി ആയിരുന്നു…
ഭാര്യയായി തൽക്കാലം കൂടെ ചെന്നാൽ സുന്ദരിയായ തന്നെ ഒരുപക്ഷേ അവന്റെ സ്ഥിരം ഭാര്യയാക്കി മാറ്റാനുള്ള ഒരു ആഗ്രഹം അവനിൽ ജനിച്ചാൽ അത് അമ്മയ്ക്ക് സ്വപ്നം കാണാൻ ആവുന്നതിലും അപ്പുറമുള്ള സൗഭാഗ്യമാണ് എന്ന് കരുതുന്നുണ്ടാവും…അതാണ് വിവാഹം പോലും കഴിക്കാത്ത തന്നെ ഈ
സൂര്യനാരായണന്റെ കൂടെ ഇങ്ങനെ സ്വതന്ത്രയായി പോകാൻ അയച്ചത്….
എന്താ എഴുന്നേൽക്കുന്നില്ലേ…. ഇത് നിന്റെ മുംബയല്ല ഇവിടെ അതിരാവിലെ എണീറ്റ് പെണ്ണുങ്ങൾ കുളിച്ചു അടുക്കളയിൽ പ്രവേശിക്കുന്നതാണ് ചടങ്ങ്..
പുതപ്പൊക്കെ നീങ്ങി ബെഡിന്റ മധ്യത്തിൽ മലർന്നു കിടന്നു ഉറങ്ങുന്ന മന്ദാകിനി സൂര്യനാരായണ ശബ്ദം കേട്ടാണ് ഉണർന്നത്…
സൂര്യനാരായണൻ രാവിലെ എഴുന്നേറ്റ് കുളിയും കഴിഞ്ഞു അലമാരിയിലെ കണ്ണാടിയും നോക്കി മുടി ചീകി കണ്ണാടിയിൽ കാണുന്ന മന്ദാകിനിയുടെ പ്രതിബിംബത്തോട് ചോദിച്ചു..
ആണോ… അങ്ങനെയൊക്കെ ഉണ്ടോ….ഹലോ….
ഒരു ബെഡ് കോഫി കിട്ടാൻ എന്താ വഴി..?
കിടന്ന കിടപ്പിൽ ഒന്നു മൂരിനിവർന്ന ശേഷം അവൾ ചോദിച്ചു..
പ്രത്യേകിച്ച് വഴിയൊന്നുമില്ല ഇതിലെ നേരെ പോയാൽ അടുക്കളയിൽ എത്തും… അവിടെ ജാനു ചേച്ചി ഉണ്ടാവും…
അവൾ എഴുന്നേറ്റ് ഫ്രഷ് ആയി വന്നശേഷം അടുക്കളയിലേക്ക് പോയി…
തിരിച്ചുവന്ന അവളുടെ കൈയിൽ രണ്ട് കപ്പ് കോഫി ഉണ്ടായിരുന്നു. ഒരു കപ്പ് സൂര്യനാരായണനു നീട്ടി അവൾ പറഞ്ഞു..
ഞാനുണ്ടാക്കിയതാ കുടിച്ചു നോക്കൂ…..
വാങ്ങി കുടിക്കവേ മുത്തശ്ശൻ റൂമിലേക്ക് കടന്നുവന്നു…
മോനെ സൂര്യ പത്തു മണിയാകുമ്പോഴേക്കും രജിസ്റ്റർ ഓഫീസിൽ എത്തണം ഒരുങ്ങിക്കോളൂ…
ശരി മുത്തശ്ശാ….
പത്തു ശതമാനം ഷെയർ ചാരിറ്റിക്ക് മാറ്റിവച്ച ശേഷം ബാക്കിയെല്ലാം മുത്തശ്ശൻ തന്റെ കൊച്ചുമകൻ സൂര്യനാരായണൻ പേരിൽ എഴുതി കൊടുത്തു..
മുത്തശ്ശന്റെ കാലശേഷം സ്വത്തും തറവാടും അന്യാധിനപ്പെട്ട് നശിക്കാതിരിക്കാൻ ആയി സൂര്യനാരായണൻ അത് സസന്തോഷം സ്വീകരിച്ചു..
മോനെ സൂര്യ നാരായണ…..ഇനി ഒന്ന് ബാങ്കിലേക്ക് പോകാനുണ്ട്..
ഓക്കേ മുത്തശ്ശ പോകാം..
അവൻ മുത്തശ്ശനെയും കൊണ്ട് ബാങ്കിലേക്ക് പോയി
ബാങ്ക് മാനേജരുടെ ക്യാബിനിൽ പോയി മുത്തശ്ശൻ എന്തോ സംസാരിച്ചു ശേഷം മടങ്ങി വരുമ്പോൾ കൈയിൽ ഒരു കുഞ്ഞു സഞ്ചി ഉണ്ടായിരുന്നു..
തിരിച്ച് എല്ലാവരും തറവാട്ടിലേക്ക് മടങ്ങി.
രജിസ്ട്രേഷൻ പ്രമാണങ്ങൾ റെഡിയായി വരും വരെ രണ്ടുദിവസം കൂടി തറവാട്ടിൽ തങ്ങാൻ മുത്തശ്ശൻ സൂര്യനാരായണനോട് ആവശ്യപ്പെട്ടു.. സൂര്യനാരായണൻ അതനുസരിച്ച് രണ്ടുദിവസം കൂടി തങ്ങാൻ തീരുമാനിച്ചു
പകൽ സമയങ്ങളിൽ മുത്തശ്ശന്റെ കൂടെ പാടത്തും വരമ്പത്തും പോയി ഇരുവരും സമയം കളഞ്ഞു.. രാത്രിയാകുമ്പോൾ ഒരു റൂമിൽ ആണെങ്കിലും ഇരുവർക്കും വല്ലാത്ത ഏകാന്തത അനുഭവപ്പെട്ടപ്പോൾ അവർ തമ്മിൽ പല കാര്യങ്ങളും ചർച്ച ചെയ്തു.. ഇരുവരുടെയും ഉള്ളു തുറന്നുള്ള ആ സംസാരത്തിൽ അവർ തങ്ങളെ തന്നെ മറന്നു പരസ്പരംഅതിൽ ലയിച്ചു..സൂര്യനാരായണനു മന്ദാകിനിയുടെ പെരുമാറ്റവും സംസാരവും ഏറെ ഇഷ്ടപ്പെട്ടു തുടങ്ങി. മന്ദാകിനിക്കും സൂര്യനാരായണനെ വളരെ ഇഷ്ടമായി…
ഡോക്യുമെന്റ്സ് കിട്ടിയതോടെ സൂര്യനാരായണനും മന്ദാകിനിയും പോകാൻ ഒരുങ്ങിയപ്പോൾ മുത്തശ്ശൻ മന്ദാകിനിയെ തന്റെ സാമീപം വിളിച്ചുപറഞ്ഞു
രണ്ടു കോടിരൂപ ക്യാഷ് ആയി ഞാൻ എന്റെ പേരമകൾക്ക് നൽകുന്നു…
മുത്തശ്ശന്റെ ആ വെളിപ്പെടുത്തൽ കേട്ടപ്പോൾ സൂര്യൻ നാരായണൻ നടുങ്ങി.
അതോടൊപ്പം തന്നെ മന്ദാകിനിയും ഒന്ന് ഞെട്ടി. സൂര്യ നാരായണന്റെ വാടക ഭാര്യയായ താൻ മുത്തശ്ശന്റെ കാഴ്ചപ്പാടിൽ അങ്ങേരുടെ പേരമകളാണ്.. എന്തായാലും ഇതുപോലെ ധനാഢ്യനായ ഒരു മുത്തശ്ശൻ പേരമകൾക്ക് എന്തെങ്കിലും നൽകാതിരിക്കില്ല. അതാണ് ആ സമ്മാനം..
മുത്തശ്ശൻ നൽകിയ ആ നോട്ടുകെട്ടുകൾ അടങ്ങിയ സഞ്ചി മന്ദാകിനി സന്തോഷപൂർവ്വം സ്വീകരിച്ചു…അത് കാൺകെ സൂര്യനാരായണന്റെ നെറ്റി ചുളിഞ്ഞു..
എന്നാൽ യാതൊരു സങ്കോചവും കൂടാതെ മന്ദാകിനി അത് അപ്പടി സൂര്യനാരായണന് കൊടുത്തിട്ട് പറഞ്ഞു..
ഭാര്യയുടെ എന്തും ഭർത്താവിനുള്ളതല്ലേ ഇതിരിക്കട്ടെ.
സൂര്യനാരായണൻ ആലോചിച്ചു ഇവൾ എന്തുകൊണ്ടും തന്റെ ഭാര്യയാക്കാൻ യോഗ്യതയുള്ളവർ തന്നെ.
മുംബൈയിലെത്തിയ സത്യനാരായണൻ പിറ്റേന്ന് തന്നെ മന്ദാകിനിക്ക് തന്റെ കമ്പനിയിൽ ജോലി നൽകി..
തുടർന്ന് സൂര്യനാരായണൻ തന്നെ തനിക്ക് മന്ദാകിനിയെ കല്യാണം കഴിക്കണമെന്ന തന്റെ ആഗ്രഹം മന്ദാകിനിയുടെ അമ്മയോട് പറയുകയായിരുന്നു..
അങ്ങനെ സൂര്യനാരായണൻ മന്ദാകിനിയെ വിവാഹം ചെയ്തു.. ഇപ്പോൾ അവൾ കമ്പനിയുടെ മാനേജിങ് ഡയറക്ടറാണ്..
കുറച്ച് ദിവസങ്ങളിലായി മുത്തശ്ശന് വയ്യായ്ക കൂടിയിരുന്നു.. അങ്ങനെ ഭാര്യ മന്ദാകിനിയെയും കൂട്ടി സൂര്യനാരായണൻ തറവാട്ടിലേക്ക് വന്നതായിരുന്നു..
ഇന്നലെ മുത്തശ്ശൻ മരണപ്പെട്ടു.. മുത്തശ്ശൻ സ്മരണ നിലനിൽക്കുന്ന ആ തറവാട്ട് വീട്ടിൽ കുറച്ചുദിവസം തന്നിട്ട് പോകാം എന്ന് തീരുമാനിക്കുകയായിരുന്നു.
ഏയ്യ്……എന്താ ഇങ്ങനെ ഓർക്കുന്നത്… സൂര്യനാരായണൻ മന്ദാകിനിടെ ചെവിക്കരിക്കൽ ചുണ്ട് ചേർത്ത് ചോദിച്ചു..
അപ്പോഴാണ് മന്ദാകിനെ ചിന്തയിൽ നിന്നുണർന്നത്.. ഞാൻ ഇവിടെ ഇങ്ങനെ കിടക്കാൻ ഉണ്ടായ സാഹചര്യം ഒന്ന് റിവൈൻഡ് ചെയ്യുകയായിരുന്നു എന്റെ പൊന്നെ…
എന്നിട്ട് എല്ലാം കണ്ടോ…
ഉം… എല്ലാം ഒരു സ്വപ്നത്തിൽ എന്നപോലെ ഞാൻ കണ്ടു…
സൂര്യ നാരായണന്റെ ബലിഷ്ടമായ കൈത്തണ്ടയിൽ കവിൾ ചേർത്ത് അങ്ങനെ ഓരോന്നും പറഞ്ഞുകൊണ്ട് അവൾ കിടക്കവേ അവന്റെ മറ്റേ കരങ്ങളുണ്ട് അവൻ അവളെ പൊതിഞ്ഞു പിടിച്ചു നെറുകയിൽ ഒരു ഉമ്മ വെച്ചു..
രചന വിജയ് സത്യ